Monday, August 20, 2012

പങ്കാളിത്ത പെന്‍ഷന്‍


പങ്കാളിത്ത പെന്‍ഷന്‍ എന്ന സര്‍ക്കാരിന്റെ ആശയത്തില്‍ പ്രതിഷേധിച്ചു  കൊണ്ട് ഇടതു സംഘടനകള്‍ നടത്തുന്ന പണിമുടക്ക്‌ സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പങ്കാളിത്ത പെന്ഷനെ എന്തുകൊണ്ടാണ് ഇവര്‍ എതിര്‍ക്കുന്നതെന്ന്  മനസിലാകുന്നില്ല. ഓരോ വര്‍ഷവും പെന്‍ഷന്‍ വകയില്‍ കോടികണക്കിന് രൂപയാണ് സര്‍ക്കാര്‍ ചിലവാക്കുന്നത്. ഇത്രയും രൂപ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍,  സര്‍വീസില്‍  ഉണ്ടായിരുന്നപ്പോള്‍ എന്ത്  വലിയ കാര്യങ്ങളാണ്‌ ഇവര്‍ സര്‍ക്കാരിനോ പൊതു ജനങ്ങള്‍ക്കോ  ചെയ്തു കൊടുത്തിരുന്നത്.  11 മണിക്ക്  ഓഫീസില്‍ വരുക 3  മണിക്ക് പോകുക , മാത്രവുമല്ല ശമ്പളത്തിന് പുറമേ നല്ല രീതിയില്‍ കിമ്പളവും ഇവരില്‍ പലരും വാങ്ങിയിട്ടുണ്ട് എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ളവര്‍ക്ക്  പെന്‍ഷന്‍ ആയതിനു ശേഷവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുന്നതിനു എന്ത് ന്യായീകരണമാണുള്ളത്‌ ? മരണം വരെയും സര്‍ക്കാര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നുള്ളതു  ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.
സര്‍ക്കാരിനു സര്‍ക്കാര്‍ ജോലിക്കാരുടെ കാര്യം  മാത്രമാണോ നോകേണ്ടത്?  പ്രൈവറ്റ്  സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന  പെന്‍ഷന്‍ഓ  മറ്റു യാതൊരു ആനുകൂല്യങ്ങളും  ഇല്ലാതെ ശമ്പളം മാത്രം വാങ്ങി ജോലി എടുക്കുന്നവര്‍ പെന്‍ഷന്‍  ആയതിനു ശേഷം  എങ്ങനെയാണു ജീവിക്കുന്നതെന്ന് സര്‍ക്കാരോ  ഈ പെന്‍ഷന്‍ഉ വേണ്ടി മുറവിളികൂട്ടുന്ന വരോ  ഓര്മിക്കാതതെന്താണ്?

അടിസ്ഥാന ശമ്പളത്തിന്റെ  പകുതി പെന്‍ഷന്‍  ആയി  കിട്ടുകയും  വീണ്ടും വര്‍ഷം തോറും ഉള്ള  ശമ്പള  വര്‍ധനവ്‌ പെന്ഷനോടൊപ്പം  കൂടുകയും  ചെയ്യുമ്പോള്‍ സര്‍ക്കാരിനു അധിക ബാധ്യത അല്ലെ ഉണ്ടാകുന്നതു.  ഇതും സാധാരണ കാരുടെ നികുതിപണം  അല്ലെ?  ഇങ്ങനെ ഒരു അധിക ബാധ്യത  സാധാരണ ജനങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കുന്നതിനു യാതൊരു ന്യായീകരണവുമില്ല.  ഇവരുടെ മേല്‍ ഡയസ് നോണ്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുകയും  അവധി ദിവസത്തിലെ ശമ്പളം  കട്ട് ചെയ്യുകയും , മേലില്‍ ഉണ്ടാകാവുന്ന  പ്രമോഷന്‍  സാധ്യത  കുറക്കുകയും ചെയ്യണം.  അല്ലാതെ സാധാരണകാരന്റെ  ജീവനും സ്വത്തിനും  ഭീഷണിയാകുന്ന  സമരത്തിനും ഹര്‍ത്താലിനും  അടിയറവു  പറയാതിരിക്കുക.

മാര്‍ ബസേലിയോസ് ആശുപത്രിയിലെ അത്മഹത്യ ഭീഷണി

സാമൂഹിക നീതിക്കുവേണ്ടി  നിലകൊള്ളുക  എന്ന  അടിസ്ഥാനപരമായ ഒരു ഉത്തരവാദിത്തമാണ്  എല്ലാ പൌരന്മാരിലും പ്രത്യേകിച്ച്  ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലും  അടങ്ങിയിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി നമ്മള്‍ കണ്ടു വരുന്നത് സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നില്ല എന്ന് മാത്രമല്ല  സാമൂഹിക  അനീതിക്ക്  കൂട്ട് നില്ക്കാന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുന്നു എന്നതാണ്. ഇതാണ്  യഥാര്‍ത്ഥത്തില്‍  ഒരു അരാജകത്വം  സൃഷ്ടിക്കാന്‍  കാരണമാകുന്നത്.
ഈ അടുത്ത കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ഉണ്ടായ  സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് ഇത് നന്നായി മനസിലാകും .
നേര്സുമാരുടെ വേതന  വര്‍ധനവിന്  വേണ്ടിയുള്ള മുറ വിളി തുടങ്ങിയിട്ട്  വര്‍ഷങ്ങള്‍  ഏറെയായി.  അതൊരു ഒറ്റപെട്ട  സംഭവമായി കണ്ടു ഓരോ ഭരണ കൂടവും അവരെ  അവഗണിച്ചു എന്നുള്ളതാണ് ശരി. പക്ഷെ അവര്‍ ഒത്തൊരുമിച്ചു ഒരേ  ആവശ്യത്തിനായി  ശബ്ധിച്ചപ്പോള്‍  ഭരണകൂടത്തിനു അവരുടെ മുന്‍പില്‍  മുട്ട് മടക്ക്കേണ്ടി വന്നു.  അതില്‍ പോലും നിലവിലെ സര്‍ക്കാര്‍ മാനേജുമെന്റുകളെ  സഹായിക്കുന്ന നിലപാടുകളാണ് പലപ്പോഴും എടുത്തത്‌.  ഈ പ്രശ്നം സങ്ക്കീര്‍ണമാകുവാന്‍ ഈ സര്‍ക്കാരിന്റെ കഴിവ് കേടു  കാരണമായി.
അവസാനമായി  നേര്സുമാരുടെ പ്രശ്നം നമ്മള്‍ കണ്ടത് മാര്‍ ബസേലിയോസ്  ആശുപത്രിയിലെ  അത്മഹത്യ  ഭീഷണിയാണ്.  യഥാര്‍ത്ഥത്തില്‍ ഈ സര്‍ക്കാര്‍ യഥാസമയം  വേണ്ട രീതിയില്‍  നിലപാടുകള്‍ വ്യക്തമായി എടുത്തിരുന്നെങ്കില്‍ ഈ പ്രശനം ഇത്രയും  രൂക്ഷമാകില്ലയിരുന്നു.  സാമൂഹിക വിരുദ്ധര്‍ ഇതിന്റെ മറവില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടത്‌  ഒഴിവാക്കാമായിരുന്നു.  അതൊന്നും ചെയ്യാതെ  വരുന്നത് വരുന്നപോലെ കാണാമെന്നു പറഞ്ഞു കൈയും കെട്ടി നോക്കിയിരുനിട്ടു  എല്ലാം ഒത്തു തീര്‍പ്പായത്തിനു  ശേഷം  അവരുടെ പേരില്‍ കേസേടുക്കുന്നതിനു  ഒരു ന്യായീകരണവും  കാണാന്‍ കഴിയില്ല.  അതിനാല്‍ത്തന്നെ  ഒതുതീര്‍പ്പ് വ്യവസ്ഥയില്‍  പറഞ്ഞിരിക്കുന്നപോലെ  കാര്യങ്ങളില്‍ത്തന്നെ  നിലനില്കുന്നതയിരിക്കും ഈ കാര്യത്തില്‍  ഈ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍  സഹായിക്കുക.
പ്രതിപക്ഷ നേതാവ്  മുഖ്യ മന്ത്രിയായിരുന്നപ്പോള്‍  നേര്സുമാരുടെ  കാര്യത്തില്‍ ഒരു താല്പര്യം എടുക്കാതെ  ഇപ്പോള്‍ ഈ അവസരത്തില്‍ ആശുപത്രി കിടക്കയില്‍ നിന്ന് ഓടിവന്നത്  പൊതുസമൂഹത്തില്‍  തന്റെ മുഖം  മിനുക്കുന്നതിനു വേണ്ടി മാത്രമാണെന്ന്  പൊതുജനം തിരിച്ചറിഞ്ഞിരിക്കുന്നു  എന്നുള്ളതും  സാമൂഹിക നീതി നിര്‍വഹണത്തില്‍ ഇടതു നിലപാടുകളും  രാഷ്ട്രീയ മുതലെടുപ്പിന് മുന്‍‌തൂക്കം നല്‍കുന്നു  എന്നതും സമൂഹത്തിലെ അരാച്ചകത്വത്തിന്  വഴിതെളിക്കുന്നു.

Sunday, August 12, 2012




Best wishes for the young MLAs who coem forward with the idea HARITHA RASHTREEYAM.